Pages

Saturday 11 July 2020

കാലചക്രം പുറകിലേക്ക് തിരിയുമ്പോൾ ......

    കാലചക്രം പുറകിലേക്ക് തിരിയുമ്പോൾ ......           

                                       ഇതൊരു സാങ്കല്പിക കഥയാണ്.കഥയെ കഥയായി മാത്രം കാണുക.അങ്ങ് ദൂരെ ഒരു സ്ഥലം . ജീവജാലങ്ങളുടെ സൃഷ്ടിക്കു കാരണപാത്രമായ സൃഷ്ടി ശാസ്ത്രജ്ഞൻ... ചിലരൊക്കെ ദൈവം എന്ന് വിളിക്കുന്നു.. ആരാധിക്കുന്നു. ഇവിടെ അദ്ദേഹത്തിന് ഉടയാടകളോ ആഭരണങ്ങളോ മെഴുകുതിരികളോ ഒന്നും ഇല്ല... പ്രപഞ്ചത്തിലെ എല്ലാ കണങ്ങളും  അടങ്ങിയിട്ടുള്ള ഒരു സത്വം മാത്രം. അലസമായ വസ്ത്രം ധരിച്ച ഒരു കറുത്ത രൂപം ... അദ്ദേഹത്തിന് മുന്നിൽ നിറക്കപ്പെട്ട ഭണ്ടാര പെട്ടികൾ  ...വഴിപാടു രസീതികൾ.. ജപമാലകൾ.. അവയിലൊന്നും തെല്ലൊന്നു നോക്കാതെ അദ്ദേഹം ഭൂമിയിലേക്ക്‌ നോക്കി ..
............................................................................................................................................................
                                   മനുഷ്യനാണോ അതോ മറ്റെന്തോ ജീവിയാണോ എന്ന് മനസിലായില്ല. കാരണം ഞാൻ സൃഷ്‌ടിച്ച മനുഷ്യന്റെ രൂപസാദൃശ്യമുള്ള ചില ജീവികൾ ..അവയെന്താണ് ഇത്രവും വികൃതമായി പെരുമാറുന്നത് ..കാലവും കോലവും മാറിക്കോട്ടെ...നല്ലത്.....ചിലതുകൾ  പരസ്പരം തമ്മിലടിക്കുന്നു .  മറ്റു ചിലവ വിഷം തിന്നുമ്പോൾ... ചിലതൊക്കെ മയക്കുമരുന്ന്നിന്റെ മായ ലോകത്തേക്ക് അടിഞ്ഞുകൂടുന്നു. തനിക്ക് തെറ്റുപറ്റിയിരിക്കുന്നു..കുരങ്ങുകളുടെ പരിണാമം ചില  നികൃഷ്ട ജീവികളിൽ എത്തിനിൽക്കുന്നു.
                                     എന്താണ് സംഭവിക്കുന്നത് എന്ന് നോക്കട്ടെ. ആ സത്വരൂപി ഒരു വീടിനകത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
 ...............................................................................................................................................................
                                                              off day ആയതുകൊണ്ട് 10 മണിക്കാണ്  അച്ഛനും  അമ്മയും എഴുന്നേൽക്കുന്നത് ...മക്കൾ 11  മണി ..എഴുന്നേറ്റ പാടെ എല്ലാവരും മൊബൈൽ ഫോണിൽ ആണ്....'അമ്മ സീരിയൽ കാണുന്നു.. അച്ഛൻ ന്യൂസ് ..മക്കൾ മൊബൈൽ ഇൽ  കുത്തുന്നുണ്ട് ....സൂര്യഭഗവാന്റെ തേജസിനെ നാണം കെടുത്താൻ മുറികൾ മുഴുവൻ  led കൽ ഓൺ ആക്കി വച്ചിരിക്കുന്നു ..അടുത്ത വീട്ടിലെ ആളെ കാണാൻ അച്ഛന്  കാർ  എടുത്തു തന്നെ പോകണം..."ഹോ ഇവരുടെ ഒരു ഹുങ്ക്".....അദ്ദേഹം ആക്രോശിച്ചു.... എല്ലായിടത്തും സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്നു ...അടുക്കള മാത്രം ക്ലീൻ ആണ്  ..mixi ..grinder ..refrigerator ..oven എല്ലാമുണ്ട് ..പാചകം മാത്രമില്ല....അവരവർക്ക് വേണ്ട ഭക്ഷണം അവരവർ തന്നെ net ഇൽ  നിന്ന് dowload ചെയ്തു കഴിക്കുന്നു ..എന്ത് കഥയാ  ഇതൊക്കെ....അമ്മൂമ്മ എന്നൊരാൾ ആവീട്ടിലുണ്ടെന്നു പോലും അവർക്കറിയില്ല എന്ന് തോന്നുന്നു ..തിരിച്ചു വന്ന അച്ഛനെ കണ്ടതും headset  ഊരി  മക്കൾ ബഹുമാനം കാണിച്ചു... സംസ്കാരത്തിന്റെ ഒക്കെ  ഒരു പോക്കേ...പ്രഷർ ഷുഗർ കൊളെസ്ട്രോൾ അങ്ങനെ എല്ലാത്തിന്റെയും ഗുളികകൾ  mix  ചെയ്തു വച്ചിട്ടുണ്ട് .അച്ഛൻ അതിൽ നിന്നും ഒരു പിടിവാരി വായിലിട്ട് വെള്ളമൊഴിച്ചു..everything  is  normal ..
                                                           "ഇത് ഇങ്ങനെ വിറ്റാൽ പറ്റില്ല..ഇവരെ ഒരു പാഠം പഠിപ്പിക്കണം" ..സത്വരൂപി  രോഷാകുലനായി...കാലചക്രം പുറകിലേക്ക് തിരിച്ചു....വർഷങ്ങൾ പുറകിലേക്ക്..........
...................................................................................................................................................................
                                      പെട്ടെന്നുതന്നെ ഭൂമി അന്ധകാരത്തിലാഴ്ന്നു .മാർബിൾ വിരിച്ച തറകളും ആഡംബര  വിളക്കുകൾ സ്ഥാപിച്ച ചുവരുകളും മാറി ചാണകം മെഴുകിയ നിലങ്ങളും ഓലകുടിലുകളും .LED ബൾബുകൾ    രൂപാന്തരം പ്രാപിച്ച് മണ്ണെണ്ണ വിളക്കുകളായി. മിക്സിയും ഗ്രൈൻഡറും പരിണമിച്ച്  ആട്ടുകല്ലും  അരകല്ലും  ഉണ്ടായി.. വിശാലമായ കാർ പാർക്കിങ് മരങ്ങളാൽ കുത്തിനിറക്കപെട്ട തോപ്പുകളായി മാറി .മൊബൈൽ ഫോണുകൾ അപ്രത്യക്ഷമായി . പകരത്തിനൊരു റേഡിയോ പോലും പരിണമിച്ചുണ്ടായില്ല .ഇന്റർനെറ്റ് എന്താണെന്നുപോലും നിശ്ചയം ഇല്ലാത്ത അവസ്ഥ...ആളുകൾ പരിഭ്രാന്തരായി .എന്താണ് സംഭവിക്കുന്നത്. അടച്ചിട്ട ഇരുട്ടുമുറിയിൽ നിന്ന് എത്തിനോക്കി മുത്തശ്ശി പറഞ്ഞു....എല്ലാം കാലചക്രത്തിന്റെ വിളയാട്ടം ...
..................................................................................................................................................................

ഗുളികകൾ കുത്തി നിറച്ച ഡപ്പ ഒഴികെ മറ്റെല്ലാം പഴഞ്ചൻ ആയല്ലോ അച്ഛാ...ചതിച്ചു ..ഇനി നമ്മൾ എങ്ങനെ ജീവിക്കും ...കുഞ്ഞുമോൾ അലമുറ ഇട്ടു കരയാൻ തുടങ്ങി ..."ഇതും  ഇല്ലാതിരുന്ന കാലത്തും ആളുകൾ ജീവിച്ചിരുന്നു കുഞ്ഞുമോളെ ...ഇതെലാം നഷ്ടമായി വച്ച മരിക്കാനൊക്കുമോ? നീ ആ മണ്ണെണ്ണ വിളക് അങ്ങോട്ട് കത്തിക്ക്"അമ്മൂമ്മ പറഞ്ഞു ......അടുപ്പിൽ എരിയുന്ന തീയിൽ നിന്നും ഒരു കഷ്ണം തീ മണ്ണെണ്ണ വിളക്കിൽ ചൊരിഞ്ഞു ...പ്രതീക്ഷകൾക്ക്  നിറം കൊടുത്ത പോലെ കടും മഞ്ഞ നിറത്തിൽ ഒരു നാളം .അച്ഛൻ  തൂമ്പയെടുത്ത് പറമ്പിലേക്ക് നടന്നു ..അമ്മയും ഒപ്പം പോയി..ഉച്ചക് കറി  വക്കാൻ  വേണ്ട വെണ്ടക്കയും ചേമ്പിൻ തണ്ടും പറിച്ച് കൊണ്ടുവന്നു...മക്കൾ എല്ലാവരും കൂടി ഉമ്മറത്തിരുന്നു അഞ്ഞനം  കുഞ്ഞനം കളിക്കാൻ തുടങ്ങി....അമ്മൂമ്മ  പാള  കീറി വിശറി ഉണ്ടാക്കി ...തറയും മുറ്റവും ചാണക വെള്ളം തളിച്ച് ശുദ്ധമാക്കി.മണ്ണെണ്ണ വിളക്ക് എറിയുന്നുണ്ട്...അടുക്കളയിൽ അടുപ്പു പുകയുന്നുണ്ട്...ആട്ടുകല്ല് അരയുന്ന ശബ്ദം ..പറമ്പിൽ തൂമ്പകൾ കല്ലിൽ ഉണ്ടാക്കുന്ന ശബ്ദം...പാകമായ ഭക്ഷണം വിളമ്പി 'അമ്മ എല്ലാവരെയും വിളിച്ചു ..വാ ഭക്ഷണം കഴിക്കാം...നനഞ്ഞ മണ്ണിൽ പുരണ്ട കൈ കഴുകി  മക്കൾ ഓടിയെത്തി..കുടവറില്ലാത്ത മെലിഞ്ഞ അച്ഛൻ കൈകാൽ കഴുകി അകത്തേക്ക് കയറി....അതാ........ഗുളികകൾ നിറച്ച മരുന്ന് ഡപ്പി...
പുഞ്ചിരിയോടെ അച്ഛൻ ആ ഡപ്പ എടുത്ത് പുറത്തേക്കു നടന്നു ...പലവർണത്തിൽ  നിറക്കപെട്ട ആ പാത്രം മണ്ണിലേക്ക് ചൊരിഞ്ഞു ..."എന്താ നിങ്ങൾ കാണിക്കണത്" ....'അമ്മ അടുത്ത് വന്നു ചോദിച്ചു....തെല്ലൊന്നു പുഞ്ചിരിച്ച് അച്ഛൻ പറഞ്ഞു ...ഇതിനി മണ്ണിൽ കിടന്ന് ദ്രവിച്ചോട്ടെ.........
......................
പുറകിലേക്കു  തിരിഞ്ഞ കാലചക്രവും കയ്യിലേന്തി സൃഷ്ടി കാരണവനും പുഞ്ചിരിച്ചു....അതിമനോഹരമായ പുഞ്ചിരി ..
                                                                                             
















                                     
                                

Sunday 13 October 2019

വിധി ഇല്ലാത്ത സൗഹൃദം

                  A LETTER TO MY DEAR FRIEND
 DEAR FRIEND ,
             
                         നീ     ഇപ്പോൾ എവിടെയാണ്  എന്ന്  എനിക്കറിയില്ല ....ജീവിച്ചിരുന്നപ്പോൾ  നിന്നെ  തിരിച്ചറിയാൻ പലർക്കും   കഴിഞ്ഞിട്ടില്ല. നീ  എന്തായിരുന്നു  എന്ന്  തെളിയിക്കാൻ ഒരവസരവും  നീ നൽകിയിട്ടില്ല . ..നിന്റെ  വേദന  മറ്റുള്ളവർ അറിയാതെ   നീ  മറച്ചു  വച്ചു ..ഒരേ ക്ലാസിൽ ഒരു വര്ഷം പഠിച്ചിട്ടും പരസ്പരം ആരെയും നീ അറിഞ്ഞില്ല...പലതും  ആരെയും അറിയിച്ചില്ല..എല്ലാവരും നിനക്കു അപരിചിതർ  ആയിരുന്നു...register ൽ എന്നും നീ  ഒരു കുത്ത്  മാത്രമായി.ഒപ്പം മറ്റുള്ളവരുടെ കുത്തുവാക്കും ...."ക്ലാസ്സിലും വരില്ല പഠിക്കേം ഇല്ല.. ഇവനൊക്കെ വീട്ടിൽ ഇരുന്ന പോരെ...." നീ ഇല്ലാത്ത ദിവസങ്ങളിൽ  ക്ലാസ് റൂമുകളിൽ മുഴങ്ങി ...നിന്റെ കൈകളിൽ കണ്ട കുരുക്കളും  പാടുകളും കണ്ട് എല്ലാവരും പറഞ്ഞു .."അവനു എന്തോ അസുഖമാണ്.."
                                       എവിടെയോ നീ ഒരു ദുരൂഹത ആണെന്ന് എനിക്കും തോന്നി ..പലപ്പോഴും ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങി ....നീ ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്നതും ഒറ്റക്കിരുന്നു നോട്ട് എഴുതുന്നതും ഞാൻ ശ്രദ്ധിച്ചു  തുടങ്ങി ...എവിടെയോ ഒരു sympathy എനിക്ക് നിന്നോട് ഉണ്ടായിരുന്നു..നിന്നെ നിൻറ്റെ  ഒറ്റപ്പെടലിൽ നിന്നും രക്ഷപെടുത്തണം എന്ന് ഞാൻ ആഗ്രഹിച്ചു ....എന്നാൽ നിന്നോട് സംസാരിക്കാനോ സൗഹൃദം സൃഷിടിക്കാനോ ഞാൻ ധൈര്യം കാണിച്ചില്ല... ..ഒരു നല്ല സൗഹൃദം ഒരു പക്ഷെ അന്ന് നിനക്കു ആശ്വാസം നൽകുമായിരുന്നു.........ഞാൻ തന്നെ അത് നഷ്ടപ്പെടുത്തി....
                         ക്ലാസ് അവസാനിക്കാറായി...our last enjoyment  ...christmas സെലിബ്രേഷൻ അടുത്ത് തുടങ്ങി...പതിവുപോലെ ക്രിസ്ത്മസ്  friend  നെയും തിരഞ്ഞെടുത്തു .എൻറെ ക്രിസ്ത്മസ് ഫ്രണ്ട് നീ ആയിരുന്നു..എല്ലാവരെയും പോലെ ഞാനും ടോണി ചേട്ടന്റെ കടയിൽ നിന്നും കാർഡും ഗിഫ്റ്റും വാങ്ങി...to my dear friend ...gift നു മുകളിൽ ഞാൻ എഴുതി....അന്നത്  കൈമാറുമ്പോൾ .............."happy christhmas" ....ആദ്യമായും അവസാനമായും  ഞാൻ നിന്നോട് പറഞ്ഞ  വാക്കുകൾ .....അങ്ങനെ പറയാതെ പോയ ഒരു സൗഹൃദം അവിടെ അവസാനിച്ചു...

                                വർഷങ്ങൾ കടന്നുപോയി  ......10 ക്ലാസ്സിലെ  ചൂടേറിയ പഠനകാലഘട്ടം ...കൂടുതൽ  കൂട്ടുകാർ ...കളിചിരികളും തമാശകളും തോന്നിവാസങ്ങളും ....ജീവിതത്തിലെ മറ്റൊരു  നല്ല കാലഘട്ടം...അപ്പോഴാണ് അവളെ ഞാൻ പരിചയപ്പെടുന്നത്....അവളുടെ ചിരി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമായത്...പെട്ടന്ന് തന്നെ ഞങ്ങൾ അടുത്തു ...സിനിമ കഥകളും സീരിയൽ കഥകളും പറയലായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം ...പഠിക്കാനായി ക്ലാസ്സിനെ ഗ്രൂപ്പ് ആക്കി തിരിച്ച്‌  വട്ടത്തിൽ ഇരുത്തു മായിരുന്നു അന്ന് ,ഞങ്ങളുടെ ടീച്ചർ .....വട്ടത്തി ലിരുന്ന് ബുക്ക് നിവർത്തിവച്ച്  കഥ പറയാൻ അന്ന് ഞങ്ങൾക്ക്  ഒരുപാട് ഇഷ്ടമായിരുന്നു...

                  അവളുടെ  cousin അപ്പു....അവനെ കുറിച്ച്  അവൾ എപ്പോഴും  പറയുമായിരുന്നു ..അപ്പുവും അവളും  same age ആയിരുന്നു ...അവളുടെ  വാക്കുകളിൽ നിന്ന് ഞങ്ങള്ക് അവനെ കണ്ട പോലെ പരിചയം ആയി... ഒരിക്കൽ അവൾ പറഞ്ഞു.." അപ്പുവിന് ബ്ലഡ് കാൻസർ ആണ് .... final stage  ആയിടി".....ആ വാക്കുകൾ അവളെ പോലെ ഞങ്ങളെയും വിഷമിപ്പിച്ചു....പിന്നീടുള്ള ഓരോ ദിവസങ്ങളും അവൾ അവൻ അനുഭവിക്കുന്ന വേദനകളെ കുറിച്ച് പറഞ്ഞ്   സങ്കടപ്പെടുമായിരുന്നു ...അവൻ tvm   cancer  centre  ലേക്ക് പോയി എന്ന് പറഞ്ഞപ്പോൾ അവളെ പോലെ ചെറിയൊരു പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായി....അവൻ തിരിച്ച് വരുമെന്ന്...

                           കുറച്ച്  ദിവസം കഴിഞ്ഞു ...ഒരു ദിവസം രാവിലെ അമ്മയുടെ ഫോണിലേക്കു ഒരു call  വന്നു ..
"മനീഷ ..അവളുടെ cousin അപ്പു മരിച്ചു .....papper ല് ഇണ്ട് "
....ഇത്രയും പറഞ്ഞ ആ call  കട്ട് ആയി.....കുറച്ചു നേരം ഞാൻ നിശബ്ദയായി...
"എന്താ പ്രശനം "
 അമ്മ ചോദിച്ചു...
"പത്രമെവിടെ"
...ഞാൻ സോഫയിലേക് നോക്കി...
"പുറത്തു ഇണ്ടാവും " ...'അമ്മ പറഞ്ഞു....
വാതിൽ  തുറന്ന് ഞാൻ പത്രം എടുത്തു മറി ച്ചു നോക്കി.....
                                                             ആ പേജുകളിൽ നീ ആയിരുന്നു...നിന്റെ ഫോട്ടോ...നിന്റെ പേര് ...സംശയം ആണോ എന്നറിയാൻ ഞാൻ ഒന്നുകൂടെ നോക്കി......അല്ല അത് നീ തന്നെ ആയിരുന്നു..ഇത്രയും കാലം ഞാൻ സങ്കടത്തോടെ കേട്ടിരുന്ന അപ്പു അത്  നീ ആയിരുന്നു ..ഞാൻ അറിഞ്ഞിരുന്ന വേദനകൾ അത് നിന്റെ ആയിരുന്നു .....ഒരിക്കലും എനിക്ക് ലഭിക്കാൻ ആ സൗഹൃദത്തിന് വിധി ഇല്ലായിരുന്നു ..
                                      ഇന്ന് കണ്ണെത്താ ദൂരത്തു നീ  ഉള്ളപ്പോൾ നീ അറിയുക ......നിനക്കായ് ഞാൻ ഒരു സൗഹൃദം  മാറ്റിവച്ചിരുന്നു ..എനിക്കും നിനക്കും യോഗം ഇല്ലാതെ പോയ സൗഹൃദം ..എങ്കിലും ഇപ്പോഴും ഞാൻ തന്ന ആ സമ്മാനം നിന്റെ വീട്ടിൽ വിഹരിക്കുന്നുണ്ടാവാം ........ലഭിക്കാത്ത സൗഹൃദത്തിന്റെ പ്രതീകമായി...........


by 
your  friend 

Wednesday 19 October 2016

ക്രയോണ്‍സിന് പറയാനുള്ളത്......

            ക്രയോണ്‍സിന് പറയാനുള്ളത്......

2003 ജൂണ്‍ 4. ഒന്നാം ക്ലാസിലെ മൂന്നാമത്തെ ദിവസം. കൂര്‍പ്പിച്ച റൂള്‍ പെന്‍സിലും ചാരനിറമുള്ള ഉരുണ്ട സ്ലേറ്റ് പെന്‍സിലും മിക്കിമൌസിന്‍റെ ബോക്സില്ലാക്കി അമ്മ ബാഗില്‍ വച്ചു തന്നു. ഒപ്പം ഒരു ക്രയോണ്‍സ് ബോക്സും. "ഇതില്‍ എത്ര എണ്ണമുണ്ട്?" അമ്മ ചോദിച്ചു. "ഒന്ന്,രണ്ട്,...................പന്ത്രണ്ട്." ഞാന്‍ കൃത്യമായി എണ്ണി. "മിടുക്കി. ഒന്നും കളയരുത് ട്ടോ....ഡ്രോയിങ്ങ് പിരീഡ് മാത്രം പുറത്തെടുത്താ മതി."അമ്മ അല്‍പം ശാസനയോടെ പറഞ്ഞു."ഉം” ഞാന്‍ തലയാട്ടി.ക്രയോണ്‍സ് ബോക്സിന്‍റെ പുറകിലെ കോളത്തില്‍ ചുവന്ന മഷി
 പേനകൊണ്ട് അമ്മ എഴുതി. മനീഷ.K.S. 1.C

സ്കൂള്‍ ബസ്  വന്നു. ഗോപിയങ്കിളീന്‍റെ രാഗിണി വണ്ടി. ഇനി എന്നും ഞാന്‍ അതിലാണ് പോകേണ്ടത്. ഗോപിയങ്കിളിനെ എനിക്ക് നല്ല ഇഷ്ടാണ്.വണ്ടീലെ ചേച്ചിമാരെയും എനിക്കറിയാം. ചേച്ചിമാരുടേ മടിയില്‍ കയറിയിരുന്ന് എന്‍റെ പുത്തന്‍ ബാഗ് ഞാന്‍ കെട്ടിപിടിച്ചു. അതിലെന്‍റെ ക്രയോണ്‍സുമുണ്ട്. ബാഗിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട സാധനം. ഡ്രോയിങ്ങ് പിരീഡ് വരെ ക്ഷമിക്കാന്‍ കഴിഞ്ഞില്ല. വണ്ടിയില്‍ വച്ച് തന്നെ ക്രയോണ്സ് ബോക്സ് പുറത്തെടുത്ത് ചേച്ചിമാരെ കാണിച്ചു.”ഇതില്‍ പന്ത്രണ്ട് കളറുണ്ട്.” ഞാന്‍ ചേച്ചിമാരെ നോക്കി പറഞ്ഞു. “ഇതെന്താ ഇത്?” കൂട്ടത്തിലൊരു ചേച്ചി എന്നോട് ചോദിച്ചു."ഇതാണ്‍ ക്രയോണ്‍സ്. റൂള്‍ പെന്‍സിലോണ്ട് വരക്കും എന്നിട്ട് ഇതോണ്ട് കളറടിക്കും. മൂന്നാം ക്ലാസിലായാ പേനകൊണ്ട് വരയ്ക്കാം.
കാശത്തിന് നീല.......കാക്കയ്ക്ക് കറുപ്പ്.........മരത്തിന് പച്ച........”ഞാന്‍ വല്ല്യ ഗമയില്‍ പറഞ്ഞുകൊണ്ടിരുന്നു.

റൂള്‍പെന്‍സിലിന്‍റെ വരകള്‍ക്കിടയിലൂടെ വര്‍ണ്ണം വരയുന്ന ക്രയോണ്‍സ് അന്ന് എനിക്കൊരത്ഭുതമായിരുന്നു. അതിലേറെ ഇഷ്ടവും........ . ഏഴുനിറമുള്ള മഴവില്ലിനേക്കാള്‍  അതിമനോഹരമെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്ന എന്‍റെ കോറിവരകള്‍ക്ക് വര്‍ണ്ണപകിട്ടു നല്‍കുന്ന 12 നിറമുള്ള ക്രയോണ്‍സ്  ബോക്സിനെയായിരുന്നു എനിക്കിഷ്ട്ടം.
 സ്കൂളിലെത്തി   അടുത്തിരിക്കുന്നവര്‍ക്കൊക്കെ ബാഗിന്‍റെ സിപ് തുറന്ന് പുതിയ ക്രയോണ്‍സ് ബോക്സ് കാണിച്ച് കൊടുത്തു. ഇടയ്ക്കിടയ്ക്ക് ഞാനത് പുറത്തെടുക്കും. എന്നിട്ട് ആരും കാണാതെ  മണത്തു നോക്കും.ആ മണം ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. വരയുടെ പുറത്ത് പോകാതെ കളറടിക്കുന്നത് അന്ന് ശ്രമകരമായ ജോലിയായിരുന്നെങ്കിലും എനിക്കത് വലിയ സന്തോഷമായിരുന്നു. ഡ്രോയിങ്ങ് പിരീഡ് കഴിഞ്ഞ് ക്രയോണ്‍സ്  എല്ലാം തിരിച്ച് വക്കുമ്പോള്‍ 12 എണ്ണമുണ്ടെന്ന് റപ്പുവരുത്തുന്നതുവരെ യാഥൊരു സമാധാനവുമുണ്ടാവില്ല. ഒരിക്കല്‍ എന്‍റെ ക്രയോണ്‍സ് മോഷ്ടിച്ചതിന്‍റെ പേരില്‍ മൂര്‍ച്ചയുള്ള നഖം കൊണ്ട് ഞാനവളെ പിച്ചി. പിന്നെ ഞാനവളോട് മിണ്ടിയിട്ടേ ഇല്ല. 

അങ്ങനെയൊരിക്കല്‍ അന്നാദ്യമായി  പച്ച ക്രയോണ്സ് ഒടിഞ്ഞു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... മനസില്‍ കോറിവരച്ച വര്‍ണചിത്രങ്ങളുടെ മിഴിവ് നഷ്ട്ടപ്പെടുന്നതു പോലെ...പിന്നീട് അതൊരു സ്ഥിരം സംഗതിയായി. പലതും തേഞ്ഞുതീര്‍ന്നു....ചിലത് ഒടിഞ്ഞു നുറുങ്ങി. ചിലതൊക്കെ നഷ്ടപ്പെട്ടു...... അവസാനം വെള്ള നിറം മാത്രം ബാക്കിയായി.. അധികം കേടുപാടുകളില്ലാത്ത വെള്ള ക്രയോണ് കുഞ്ഞു കീരിപല്ലുകള്‍ കൊണ്ട് ഞാന്‍ കാരിത്തിന്നു.... അത് ഞാന്‍ മുന്‍പും
 ചെയ്യാറുണ്ടായിരുന്നു.......ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മുന്നോട്ടുപാഞ്ഞു......സ്കെച്ചും മാര്‍ക്കറുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങി. ഇയ്ക്കെപ്പഴോ എവിടെയോ വച്ച് ഞാനെന്‍റെ ക്രയോണ്സിനെ മറന്നു. വര്‍ഷങ്ങള്‍ പിന്നെയും മുന്നോട്ട്..............

എന്തോ കുത്തിക്കുറിക്കാന്‍ പേന തിരഞ്ഞപ്പോള്‍ പരിചിതമായ ഒരു മണം......അന്ന് ഞാന്‍ കാരിതിന്ന ക്രയോണ്സിന്‍റെ തന്നെ...പകുതി ഒടിഞ്ഞുപോയ ഒരു കുട്ടി  ക്രയോണ്സ് എന്‍റെ കയ്യിലുടക്കി. വീട്ടില്‍ വന്ന ഒരു കുഞ്ഞു വിരുന്നുകാരന്‍ ഇവിടെ വച്ചിട്ട് പോയതാണ്....എപ്പഴോ മനസ്സില്‍ നിന്നും അടര്‍ന്നുപോയ കുറേ ഓര്‍മ്മകള്‍  മനസ്സിലേക്കോടി വന്നു. കുഞ്ഞുനാളില്‍ ഞാനേറെ സ്നേഹിച്ചിരുന്നതല്ലെ..........എന്നാണ് ഞാനതിനെ മറന്നത്............ഇപ്പോള്‍ എന്തിനാണ് എന്‍റെ കയ്യിലേക്ക് തിരിച്ചു വന്നത്...... എന്നോടെന്തോ പറയാനായിരിക്കും......അതെ അതെന്നോടെന്തോ സംസാരിക്കുതന്നെയാണ്................................................
...........................................................................................................................................
..............................................................................................................................................
"നീയെന്നെ ഓര്‍ക്കുന്നുണ്ടോ...ഞാന്‍ ആ പഴയ  ക്രയോണ്സാണ്. പണ്ട് നീയെന്നെ ഒത്തിരി സ്നേഹിച്ചിരുന്നു. നീ മാത്രമല്ല എല്ലാ കുട്ടികളും കുഞ്ഞുനാളില്‍ അങ്ങനെയാണ്. വലുതാകും തോറും പതിയെ പതിയെ എന്നെ മറക്കും. അല്ലേ.....നിന്‍റെ  മുന്നോടുള്ള ജീവിതത്തിനെ കുറിച്ച് ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനാണ് ഞാന്‍ നിന്നെ തേടിയെത്തിയത്. നിന്നെ നല്ല വ്യക്തിത്വമുള്ള ഒരാളാക്കി മാറ്റാന്‍......എന്നെപ്പോലെ തന്നെ നീയും ആയിതീരണം എന്ന് നിന്നെ ഓര്‍മിപ്പിക്കാന്‍.....എന്താണ് എനിക്കിത്ര പ്രത്യേകതയെന്നാവും. നീ എന്നെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ.......


ഞാന്‍ നീ വരക്കുന്ന ചിത്രങ്ങള്‍ക്ക് വര്‍ണ്ണം നല്‍കി നിന്നെ സന്തോഷിപ്പിക്കുകയായിരുന്നുഅതുപോലെ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്കായി പ്രയത്നിച്ച് അവരെ സന്തോഷിപ്പിക്കാന്‍ നിനക്കും സാധിക്കണം. മറ്റുള്ളവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കണം. നിന്‍റെ ചിത്രങ്ങള്‍ക്ക് വര്‍ണ്ണം നല്‍കി നിന്നെ സന്തോഷിപ്പിക്കുമ്പോഴൊന്നും ഞാന്‍ നിന്നില്‍ നിന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നിട്ടും നീ എന്നെ ഒത്തിരി സ്നേഹിച്ചു. അതുപോലെ ഒന്നിനും വേണ്ടിയല്ലാതെ ഒന്നും തിരിച്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നീയും ശ്രമിക്കണം. അപ്പോള്‍ നീയെന്നെ സ്നേഹിച്ചതുപോലെ അവരും നിന്നെ സ്നേഹിക്കും.
ഓരോതവണ നീ എന്നെ ഉപയോഗിച്ച് നിറം നല്‍കുമ്പോഴും ഞാന്‍ ഇല്ലാതാവുകയായിരുന്നു. പക്ഷേ വര്‍ണശളമായ ചിത്രങ്ങള്‍ കണ്ട് സന്തോഷിക്കുന്ന നിന്‍റെ മുഖം കാണുമ്പോള്‍ ഞാനെന്‍റെ വേദനയെല്ലാം മറക്കും. മറ്റുള്ളവര്‍ നിന്നെ വേദനിപ്പിക്കുമ്പോള്‍ അവരേയും സ്നേഹിക്കാന്‍ നീ പഠിക്കണം. നീയെന്നെ എത്രത്തോളം വേദനിപ്പിച്ചിരുന്നാലും നിന്‍റെ ചിത്രങ്ങള്‍ക്ക് ഞാന്‍ മിഴിവ് നല്‍കി. നീയും നിന്നെവേദനിപ്പിക്കുന്നവരെ തിരിച്ച് സന്തോഷിപ്പിക്കുക. നിന്‍റെ സന്തോഷത്തിനായി ഞാന്‍ അലിങ്ങില്ലാതായി. അതുപോലെ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നീയും ത്യാഗം ചെയ്യുക. ചിത്രങ്ങള്‍ക്ക് വര്‍ണ്ണം നല്‍കാന്‍ വേണ്ടി ജനിച്ച ഞാന്‍ ഇന്നും കൃത്യതയോടെ ആ ജോലി തുടരുന്നു. അതുപോലെ നീ നിന്‍റെ കര്‍മ്മം കൃത്യതയോടും ആത്മാര്‍ത്ഥതയോടും കൂടി നിര്‍വഹിക്കുക. സ്കെച്ച് പേന കൊണ്ട് നീ വരച്ച വരകളെല്ലാം അനാവശ്യമായി അപ്പുറത്തെ പേജിലേക്ക് പടര്‍ന്നിരുന്നു. എന്നാല്‍ ഞാന്‍ വരച്ച വരകളൊന്നും അനാവശ്യമായി പടര്‍ന്നിരുന്നില്ല നീ ചെയ്യുന്ന ഒരു പ്രവര്‍ത്തിയും ആരെയും ദോഷരമായി ബാധിക്കരുത്. ഒരാളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മറ്റൊരാളെ  വേദനിപ്പിക്കരുത്. ഒടുക്കം നീയെന്നെ മന്നിട്ടും ഞാന്‍ നിന്നെ തേടിയെത്തി. അതുപോലെ എത്ര ഉന്നതങ്ങളിലെത്തിയാലും നിനക്കു ചുറ്റും ഉണ്ടായിരുന്നവരെ നീ മറക്കരുത്. നിന്‍റെ ചിത്രങ്ങള്‍ക്ക് ഞാന്‍ നിറം നല്‍കി. ഇന്ന് നിന്‍റെ ജീവിതത്തിനും ഞാന്‍ നിറം നല്‍കുകയാണ്.ഇതുപോലെ മറ്റുള്ളവരുടെ ജീവിതത്തിന് നിറം പകരാന്‍ നിനക്കും സാധിക്കട്ടെ....... ക്രയോണ്സ് പറഞ്ഞു നിര്‍ത്തി.

“ചേച്ചീ വാവേടെ ക്രയോണ്സ് കണ്ടോ....”താഴെ നിന്ന് ഉണ്ണി വിളിച്ച് ചോദിച്ചു.”ആ ഇവടെണ്ട്...”താഴേയ്ക്കിറങ്ങിചെന്നപ്പോഴും  അവന്‍ കരയുന്നുണ്ടായിരുന്നു.
 "എന്തിനാ വാവ കരയണേ....”ഞാന്‍ അവനോട് ചോദിച്ചു. “എന്‍റെ ക്രയോണ്സ്.............”അവന്‍റെ കുഞ്ഞു ചുണ്ടുകള്‍ വിതുമ്പി. കുഞ്ഞുവിരലുകള്‍ തുറന്ന് ഞാനാ ക്രയോണ്സ് അവന്‍റെ കയ്യില്‍ വച്ചു കൊടുത്തു. കവിളത്ത് ഒരുമ്മയും കൊടുത്തു. “ഇത് മോന്‍റെയാ...ഇനി കരയണ്ടാട്ടോ...”ഞാനവന്‍റെ കാതില്‍ പറഞ്ഞു..”ഉം” കണ്ണീര്‍ തുടച്ച് എന്‍റെ കവിലില്‍ ഒരുമ്മയും തന്ന് അവന്‍ വീട്ടിലേക്ക് പോയി...കയ്യില്‍ ആ കുഞ്ഞു ക്രയോണ്സ് മുറുക്കെ പിടിച്ചിരുന്നു. അന്ന് ഞാന്‍ മുറുക്കി പിടിച്ചിരുന്നതു പോലെ............................................

Wednesday 28 September 2016

സംസ്കൃതം



                                                      സംസ്കൃതം
സര്‍വ്വഭാഷയുടെയും മാതാവാണ് സംസ്കൃതം. ഇന്ന് നാം ഉപയോഗിച്ചുവരുന്ന എല്ലാ ഭാഷകളും സംസ്കൃതത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. സംസ്കൃതഭാഷയുടെ ഉല്‍പത്തിയെപറ്റി വ്യക്തമായ അറിവ് ഇന്നും ലഭ്യമല്ല. എങ്കിലും പ്രാചീന ഭാരതസംസ്കാരത്തിന് അടിസ്ഥാനം തന്നെ സംസ്കൃതമാണ്. മലീമസമായ മനുഷ്യമനസ്സുകളെ  ശുദ്ധീകരിക്കാന്‍ കഴിവുള്ള പവിത്രമായ ഭാഷയാണ് സംസ്കൃതം. സുഭാഷിതങ്ങള്‍ ഇതിനുള്ള ഒരു തെളിവാണ്. വേദങ്ങളും മന്ത്രങ്ങളും ശാസ്ത്രതത്വങ്ങളും കലാവിദ്യകളും വൈദ്യശാസ്ത്രവുമെല്ലാം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നമ്മുടെ പൂര്‍വികരാല്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ടവയാണ്.

               സംസ്കൃതം വേദഭാഷയെന്നും ദേവഭാഷയെന്നും അറിയപ്പെടുന്നു. എല്ലാ വേദങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലായതിനാലാണ് സംസ്കൃതത്തെ വേദഭാഷയെന്നു പറയുന്നത്. ദേവന്മാര്‍ സംസാരിച്ചിരുന്ന ഭാഷയെന്നതിനാല്‍ ദേവഭാഷയെന്നും അറിയപ്പെട്ടു. ജീവിതത്തിലെപ്പോഴെങ്കിലും സംസ്കൃതം പഠിക്കാന്‍ കഴിയുന്നത് മുന്‍ജന്മ ഭാഗ്യമായാണ് പറയപ്പെടുന്നത്. എല്ലാവര്‍ക്കും മാതൃകയാവുന്ന സംസ്കാരമാണ് നമ്മുടെ ഭാരതസംസ്കാരം. ഈ സംസ്കാരത്തിന്‍റെ മൂലഹേതുവും സംസ്കൃതം തന്നെ. ഹിന്ദുമതത്തിലെ  സകല പുരാണങ്ങളും ഗ്രന്ഥങ്ങളും സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. സംസ്കൃതപദങ്ങള്‍ പവിത്രവും ശുദ്ധവുമാണ്. അതിനാല്‍ തന്നെ അത് മൊഴിമാറ്റം ചെയ്യുകയെന്നത് ആയാസകരമാണ്.

           പരിപാവനമായ ഈ ഭാഷയുടെ വിലയെന്തെന്നറിയാതെ നാമതിനെ അവഗണിക്കുന്നു . നമ്മുടെ വിവരമില്ലായ്മ മൂലം നമ്മുടെ സമ്പത്തായഭാഷ നമുക്ക് നഷ്ടമാകുകയാണ്. Germanyയിലെ 14 യൂണിവേഴ്സിറ്റികളിലായി 32 രാജ്യങ്ങളില്‍ നിന്നുള്ള 245 കുട്ടികള്‍ക്കായി സംസ്കൃതം പഠിപ്പിക്കുന്നതായിട്ടുണ്ട്.പവിത്രമായ നമ്മുടെ ഭാഷയെ പൂര്‍ണമായി അവര്‍ തട്ടിയെടുക്കുന്നതിനു മുന്‍പ് അതിനെ സംരക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം.കൊലപാതകങ്ങളാലും പീഡനങ്ങളാലും സമാധാനം നശിച്ച നമ്മുടെ നാടിനെ രക്ഷിക്കാന്‍ മഹത്തായ ഈ ഭാഷയ്ക്ക് സാധിക്കും വളര്‍ന്നു വരുന്ന എല്ലാ കൂട്ടുകാരെയും നന്മ നിറഞ്ഞ  ഭാഷയായ സംസ്കൃതം പഠിപ്പിക്കുക.നന്മയുള്ള പൌരന്മാരാക്കുക.
                                          
                                          കടപ്പാട്
                                      പുഷ്പവല്ലി ടീച്ചര്‍,
                                      ഹിന്ദുധര്‍മ്മപരിചയം,
                          ഗൂഗിള്‍

Monday 26 September 2016

ശലഭമേ മാപ്പ്

         ശലഭമേ മാപ്പ്
ശലഭമേ നീ പൊറുക്കില്ലെയെന്നോടായി
പറിച്ചെടുത്തില്ലെ നിന്‍ ജീവനെ ഞാനന്ന്
അറിഞ്ഞുകൊണ്ടല്ലന്നതെങ്കിലും നിന്നെ ഞാന്‍
പറഞ്ഞയച്ചില്ലെയീ പാരില്‍ നിന്നെങ്ങോട്ടോ
പൂവാണുനീയെന്നു കരുതിയിട്ടാണന്നു
പൂവിന്‍റെയിതളായി നിന്‍ ചിറകല്ലിയും
വേദനിക്കില്ലല്ലോ പൂവിനെന്നോര്‍ത്തു ഞാന്‍
പറിച്ചെടുത്തില്ലെയാ വര്‍ണ്ണചിറകുകള്‍
ചിറകറ്റുപിടയുന്ന നിന്നുടല്‍ കണ്ടിട്ടു
പതിയെ ചിണുങ്ങിനിന്നറിയാതെയന്നു ഞാന്‍
ഒടുവിലാ പിടയലുമാറിക്കഴിഞ്ഞപ്പോളുടനെയാ
ഉടലിനെ മണ്ണില്‍ കുഴിച്ചിട്ടു.
അറിയാതെ നിന്നുടെ ചേതന ഞാനന്നു
ചേദ്ദിച്ചെടുത്തതിന്‍ ചേദ്ദമുണ്ടിന്നുമേ.
അറിയില്ല നീയുമൊരു ജീവനാണെന്നന്ന്
കഴിയുമോ മാപ്പേകുവാനിന്നെനിക്കായി.

                         

Friday 2 September 2016

ഒരു മഴകഥ

                     ഒരു മഴകഥ
            ഇന്ന് മഴ പെയ്തു. മഴാന്ന് പറഞ്ഞാ നല്ല അസ്സല്‍ മഴ. ചിങ്ങത്തില് അങ്ങനെ മഴ പെയ്യ്വോ?  ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി ന്നൊക്കെ പറയും. എന്നാലും ഇമ്മാതിരി പെയ്ത്ത് ഉണ്ടാവ്വോ? ഇല്ല്യാന്നാണ് എന്‍റെയൊരു അത്. എന്തായാലും അമ്മയോട് ചോദിച്ചു കളയാം. ചോദിക്കാന്‍ ചെന്നപ്പോ അമ്മ കുറേ മുളക് എടുത്ത് അടുപ്പിനു ചുറ്റും ഇടുന്നതു കണ്ടു. “എന്തിനാ അമ്മേ ഇത്.” ഞാന്‍ അമ്മയോട് ചോദിച്ചു. മുളക് പരത്തികൊണ്ട് അമ്മ പറഞ്ഞു."ഓണാവാറായില്ലേ മുളക് പൊടിക്കണം. ഇതൊക്കെ നന്നായിട്ട് ഉണങ്ങട്ടെ. പണ്ടൊക്കെ കര്‍ക്കിടകത്തില് നല്ല മഴ കഴിഞ്ഞ് ചിങ്ങത്തില് വെയിലുണ്ടാവും. നല്ല ഓണവെയില്‍....”

          കാല് കഴച്ചൂട്ടോ.അമ്മേടെ അടുത്ത് കയറി ഇരിപ്പായി.അമ്മ തുടര്‍ന്നു പറഞ്ഞോണ്ടിരുന്നു."ആ ഓണവെയിലിലാണ് ആളുകള്‍ ഓണത്തിനു വേണ്ട മല്ലീം മൊളകും ഒക്കെ ഒണക്കാറ്. ഇപ്പ നല്ല മഴയല്ലെ. അതുകൊണ്ട് അടുപ്പിന്‍റെ കടയ്ക്കല്ലിട്ട് ഉണക്കണം." അമ്മ തിരിഞ്ഞു നോക്കി. "പാദ്യമ്പൊറത്തൂന്ന് എറങ്ങ് പെണ്ണേ.... പെങ്കുട്ട്യോള് അങ്ങനെ ഇവട്യൊന്നും കയറിഇരിക്കാന്‍ പാടില്ല്യ.” അമ്മ ചൂടായി. ഞാന്‍ വേഗം ഇറങ്ങി.എന്തായാലും വൈദ്യന്‍ കല്‍പിച്ചതും രോഗി ഇച്ഛിച്ചതും...... അല്ല അങ്ങനെ എന്തോ ഉണ്ടല്ലോ. ദത് തന്നെ. ഞാന്‍ ചോദിക്കാന്‍ പോയതിന്‍റെ ഉത്തരം തന്നെ അമ്മ തന്നു.

                  കര്‍ക്കിടകത്തില്‍ മഴ പെയ്തില്ലല്ലോ. ചിങ്ങത്തില്‍ പെയ്യൂം ചെയ്തു. അതെന്താ? ഞാന്‍ ആലോചിച്ചു. "മേഘങ്ങള് അറിഞ്ഞു കാണില്ല്യലേ അമ്മേ ചിങ്ങമാസായതൊന്നും.” "ആ” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. മേഘങ്ങളും എന്നേം അമ്മേനേം പോലെയാവ്വ്വേ. അവരും ഇപ്പോ ഇങ്ങനെ സംസാരിക്കിണ്ടാവ്വ്വോ..ഇണ്ടാവും ല്ലേ...മേഘങ്ങളുടെ ലോകം. ഹായ് എന്തു രസാ....

                 മേഘങ്ങളുടെ വീട്ടിലെ മുത്തശ്ശന്‍മേഘാണ് മഴ തരാറുള്ളത്. പക്ഷേ കുറച്ചുകാലായി പുള്ളി പെന്‍നായിട്ട്. പ്രായായില്ലേ.... പഴയപോലെ വയ്യ. മുത്തശ്ശന്‍ മേഘത്തിന് ഒരു മകനുണ്ട്ട്ടോ.. കുഞ്ഞു മേഘം. കുഞ്ഞുമേഘാണ് ഇപ്പോ മഴ പെയ്യിക്കുന്നത്.പക്ഷേ... മുത്തശ്ശന്‍മേഘത്തിന്‍റത്ര കൃത്യനിഷ്ഠല്ല്യാട്ടോ...ആള് നല്ല മടിയനാ... ഇത്തവണ പുള്ളി കര്‍ക്കിടകോം ചിങ്ങോം ഒന്നും അറിഞ്ഞില്ല. സാധാരണ മുത്തശ്ശന്‍മേഘാണ് ഓര്‍മിപ്പിക്കാറ്.പക്ഷേ ഇത്തവണ...............................അതെ...... മുത്തശ്ശന്‍ മേഘം............................................അയ്യോ മരിച്ചൂന്നൊന്നും കരുതല്ലേട്ടോ....മുത്തശ്ശന്‍മേഘത്തെ കുഞ്ഞുമേഘോം ഭാര്യമേഘോം കൂടി വൃദ്ധസദനത്തിലേക്ക് തട്ടി. ഇപ്പ മ്മടെ മുത്തശ്ശന്‍ മേഘം അവിടെയാണ്. 

                      കര്‍ക്കിടകം ഒന്നാന്തി മുതല്‍ മുത്തശ്ശന്‍മേഘം വിളി തൊടങ്ങീതാ കുഞ്ഞു മേഘത്തിനെ. പുള്ളി ഫോണെടുത്തില്ല. ആള് വൈഫിനേം കൊണ്ട് ഒന്ന് കറങ്ങാനൊക്കെ പോയി. മേഘങ്ങള്‍ക്ക് പിന്നെ പാസ്പോര്‍ട്ടും വിസ്സയുമൊന്നും വേണ്ടല്ലോ...കറക്കൊക്കെ കഴിഞ്ഞ് തിരിച്ചു വരുമ്പഴേക്കും  ഇവടെ കര്‍ക്കിടകം 32ഉം കഴിഞ്ഞു. ചിങ്ങം പിറന്നു. ഇന്ന് ചിങ്ങം 17.  യാത്രേടെ ക്ഷീണൊക്കൊന്നു മാറാന്‍ കാറ്റു കൊള്ളാനിരുന്നപ്പഴാ ഭാര്യമേഘത്തിന്‍റെ വരവ്.
“കേരളത്തില് മഴ പെയ്യിച്ചില്ലേ നിങ്ങള്.”ഭാര്യമേഘം ചൂടായി.

.” “ഇപ്പ ന്തിനാ കേരളത്തില് മഴ.അത് കര്‍ക്കിടകത്തിലല്ലേ...”കുഞ്ഞു മേഘം ലാഘവത്തോടെ പറഞ്ഞു.കര്‍ക്കിടകൊക്കെ കഴിഞ്ഞു മനുഷ്യാ.ഇത് ചിങ്ങമാസാ.വേണങ്കി ഈ പേപ്പറ് നോക്ക്." ഭാര്യ മേഘം പത്രം നീട്ടി. "അയ്യോ..ആകെ കൊഴപ്പായീലോ.ഇനിപ്പോ ചിങ്ങത്തില്‍ മഴ പെയ്യിച്ചാ ആകെ പ്രശ്നാവും.ഓണം കൊളാവില്ല്യേ..ഇപ്പ ന്താ ചെയ്യാ...പുലിവാല്‍ പിടിച്ച
പോല്യായില്ലോ."

"സാരല്ല്യ നിങ്ങള്‍ ഇപ്പ മഴ പെയ്യിച്ചോ.ഓണത്തിന് ഇനീം ദിവസണ്ട് ല്ലോ...ഇപ്പ മഴ കിട്ടീല്ലെങ്കി ആ മലയാളികള്‍ നമ്മളെ പ്ര്രാവും." ഭാര്യ പറഞ്ഞു.
"ശരിയാ ഞാന്‍ പോയിട്ടു വരാടീ..."കുഞ്ഞുമേഘം പണി തുടങ്ങി.അങ്ങനെ കിട്ടീതാ  ഇന്നത്തെ മഴ.നാളെ പെയ്യോന്ന് ദൈവത്തിനു മാത്രം... അയ്യോ സോറി. കുഞ്ഞുമേഘത്തിനു മാത്രറിയാം.....

എന്തായാലും ഓണത്തിനു പെയ്യാനാ പരിപാടീന്നേച്ചാ കുഞ്ഞുമേഘത്തിനെ ഞങ്ങള്‍ ഇടിച്ചു പൂട്ടുണ്ടാക്കൂം.
പറഞ്ഞേക്കാം....