Pages

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, 26 September 2016

ശലഭമേ മാപ്പ്

         ശലഭമേ മാപ്പ്
ശലഭമേ നീ പൊറുക്കില്ലെയെന്നോടായി
പറിച്ചെടുത്തില്ലെ നിന്‍ ജീവനെ ഞാനന്ന്
അറിഞ്ഞുകൊണ്ടല്ലന്നതെങ്കിലും നിന്നെ ഞാന്‍
പറഞ്ഞയച്ചില്ലെയീ പാരില്‍ നിന്നെങ്ങോട്ടോ
പൂവാണുനീയെന്നു കരുതിയിട്ടാണന്നു
പൂവിന്‍റെയിതളായി നിന്‍ ചിറകല്ലിയും
വേദനിക്കില്ലല്ലോ പൂവിനെന്നോര്‍ത്തു ഞാന്‍
പറിച്ചെടുത്തില്ലെയാ വര്‍ണ്ണചിറകുകള്‍
ചിറകറ്റുപിടയുന്ന നിന്നുടല്‍ കണ്ടിട്ടു
പതിയെ ചിണുങ്ങിനിന്നറിയാതെയന്നു ഞാന്‍
ഒടുവിലാ പിടയലുമാറിക്കഴിഞ്ഞപ്പോളുടനെയാ
ഉടലിനെ മണ്ണില്‍ കുഴിച്ചിട്ടു.
അറിയാതെ നിന്നുടെ ചേതന ഞാനന്നു
ചേദ്ദിച്ചെടുത്തതിന്‍ ചേദ്ദമുണ്ടിന്നുമേ.
അറിയില്ല നീയുമൊരു ജീവനാണെന്നന്ന്
കഴിയുമോ മാപ്പേകുവാനിന്നെനിക്കായി.

                         

Wednesday, 31 August 2016

സൂര്യനോട്...


എന്നാണു നിന്‍ ചെഞ്ചോരചുവപ്പില്‍ നിന്നീ-
നീലമഷിചായം ചൊരിഞ്ഞതീ മേഘക്കീറുകള്‍ക്കായ്.
എന്തിനാണു നീ നിന്‍ വെട്ടം
വട്ടത്തിലമ്പിളിക്കായ് പകര്‍ന്നത്?
എപ്പോള്‍ തുടങ്ങി നീ നിന്‍ ധവളരശ്മികള്‍
പടര്‍ത്താനീ പുല്‍നാമ്പിതളുകള്‍ക്കായ്.
നിന്‍ ചുടുജ്വാലകള്‍ കുത്തിത്തറച്ചിട്ടും
എരിഞ്ഞില്ലല്ലോ ഇവയൊന്നുമെന്തേ?
എന്തിനാണു നീ നിന്‍ ചുടുകിരണങ്ങളാലെന്നെ
തട്ടിയുണര്‍ത്തുന്നതെന്നും.
പ്രഭാതത്തില്‍ നീയൊരു
രാവിനെ നെയ്യുകയോ
അതോ രാവില്‍ മറഞ്ഞിരുന്നൊരു
 പ്രഭാതം മെനയുകയോ.
ആരാണു നിന്നെ കുത്തിമുറിച്ചത്
നിന്‍ ചോരപൊടിയുന്നതെന്തുകൊണ്ട്?
എന്നും നിന്നെ പഴി പറഞ്ഞു
ഞങ്ങളെന്നും നിന്നെ കല്ലെറിഞ്ഞു.
എന്നാലുമെന്നുമീ മനിതനായ് നീ സ്വയം
കത്തിജ്വലിച്ചിട്ടെരിഞ്ഞു തീരും
ഒന്നും തിരിച്ചുനല്‍കാനറിയില്ലെനിക്കീ
മനുഷ്യനായ് പിറന്നതിനന്ധകാരം.
എന്‍ സ്നേഹസ്പര്‍ശം ഞാന്‍ 
നിനക്കായ് നല്‍കട്ടെയെങ്കിലും.....
ചുട്ടുകളയില്ലേ നീയെന്‍ കുഞ്ഞുവിരലുക
ളെന്‍ സ്നേഹസാന്ത്വനം തിരസ്കരിക്കില്ലേ.....







Friday, 12 August 2016

സ്ത്രീ

                            സ്ത്രീ
അമ്മയുടെ   ഉള്ളിലൊരു   ഭ്രൂണമായെത്തിയീ
ഭൂമിയ്ക്കു   മറ്റൊരു   ഭാരമാകാന്‍
ഭ്രൂണം  വളര്‍ന്നുപിന്നങ്ങനെയനെയങ്ങനെ
കാത്തിരിപ്പായിയവളുടനെയെത്താന്‍
കീറിമുറിച്ചുവാ അമ്മയുടെ  ഉദരവും
ഈ  പാരിലെത്തിയൊരു  പെണ്‍കൊടിയായ്

വാവിട്ടുകരയുമ്പോളമ്മയുടെ  കണ്ണിലായ്
പൊടിയുന്നു  ചുടുനീരു  പേറ്റുനോവിന്‍
ഇവിടെ  പിറക്കുന്നു  ഒരു പെണ്‍കിടാവിന്‍റെ
കറതീര്‍ന്ന  നിണമാര്‍ന്ന  ജീവരാശി.
ആദ്യമായിട്ടവളെ  വാരിപ്പുണരുന്നു
വാത്സല്യമാമിരുകരങ്ങളാലെ

കരയുന്ന  കുഞ്ഞിന്‍റെ  ഓമനകണ്ണുകള്‍
തടവുന്നു  പതിയെയാ   കൈകളാലെ
അവളുടെയച്ഛന്‍റെ  കൈകളാണതുപിന്നെ
യോമനിക്കും  പിഞ്ചു  ബാലികയെ
ഓര്‍ക്കുകയീകൈകളേറ്റം  സുരക്ഷിതം
മറ്റുള്ളതൊക്കെയും  പിച്ചിചീന്തും.

"പെണ്‍കുട്ടികള്‍ കഷ്ടകാലം  വിതയ്ക്കുന്നു.
കെട്ടിച്ഛയയ്ക്കണ്ടെ?  കാശുവേണ്ടേ?"
ഇങ്ങനെ  ചൊല്ലി തുടങ്ങുന്നവളുടെ
കത്തിക്കരിയും നെരിപ്പോടുകള്‍
ആദ്യം കമിഴ്ന്നിട്ടുനീന്തിക്കളിക്കും
മുട്ടുകുത്തും  പിന്നെ  പുഞ്ചിരിക്കും

കൊച്ചരിപ്പല്ലുകള്‍  കൊണ്ടുനിറഞ്ഞൊരു
കുഞ്ഞുവായയ്ക്കുള്ള  ചോറുമൂട്ടും
കെട്ടുടുപ്പിട്ടിട്ടതോടിക്കളിക്കും
കാല്‍തട്ടിവീഴും  കരഞ്ഞുകാട്ടും
മുള്ളുള്ളചെടിയെ  തലോടുമവള്‍ പിന്നെ
എരിയുന്ന  നാളം  പിടിച്ചടക്കും

തന്നെ പഠിക്കുമവയപകടമെന്നവള്‍
പിന്നെ തൊടില്ലയിവയൊന്നുമേതും
ഓടിക്കളിക്കുമാമുറ്റത്തു തണലെഴും
മാവിന്‍റെ  കൊമ്പിലും  പാഞ്ഞുകേറും.
പന്ത്രണ്ടുപതിമൂന്നു  തികയുമ്പോളവളുടെ
മേനി പറയും  നീ  പക്വമായി

ഓടിക്കളിക്കുമ്പോള്‍  ഭ്രഷ്ട്  നല്‍കും
കയറില്ല പിന്നെയൊരു  കൊമ്പിലുമായ്
കാലങ്ങളിത്തിരി കാല്‍നടയാകുമ്പോള്‍
പോകണം പിന്നൊരു കുടുംബിനിയായ്
 നെഞ്ചോടുചേര്‍ക്കുന്നോരമ്മയെ  വിട്ടവള്‍
കാതങ്ങളകലെയായ്  പോയ്മറയും

 ഭര്‍ത്താവുമവളുടെ  വീട്ടുകാരും
സ്വന്തമാണെന്നോര്‍ത്തു  പെരുമാറണം
കൂട്ടിയിണക്കണം  കൂട്ടുകുടുംബമായ്
സ്നേഹിക്കണം  സ്നേഹമായ്  മാറണം
ഉദരത്തിലമ്മയന്നവളെ  ചുമന്നപോല്‍
പേറണം പത്തുമാസത്തിന്‍  ഗര്‍ഭം

മാറണമവളുമോരമ്മയായ്  പിന്നെ-
യുമോമനിക്കേണമാ  കുഞ്ഞാവയെ
മുട്ടിലിഴയുമ്പോള്‍  നോക്കിയിരിക്കണം
തട്ടിവീഴാതെന്നും  കാത്തിടേണം
താരട്ടുപാടിയുറക്കേണമവരെ
യൊരു  പോറലുപോലുമേയേറ്റിടാതെ

കുഞ്ഞുങ്ങളെപോറ്റിവലുതാക്കണം
പിന്നെയവരെക്കുറിച്ചോര്‍ത്തു  ദുഃഖിക്കണം
ഒന്നും വരുത്തല്ലെന്‍  കുട്ടിക്കു  മൂക്കിന്‍റെ
പൊട്ടില്‍ വിശര്‍ക്കാതെ  കാക്കണമേ
പ്രാര്‍ത്ഥനകൊണ്ടവള്‍ കാലം കഴിക്കണം
മക്കള്‍ക്കും  പേരക്കിടാങ്ങള്‍ക്കുമായ്

ഒരുയന്ത്രമായിയീ  ജീവിതം  കുത്തിട്ടു
തീര്‍ക്കണമൊരുപിടി മണ്ണിലായി.


 

Monday, 1 August 2016

ചോറ്

                      ചോറ്

അമ്മയുണര്‍ന്നു   പുലര്‍ക്കാലെ
കൂപ്പിയ   കൈത്തലമോടെന്നും.
പാഞ്ഞൂ   വിറകുകളെത്തേടി
ചോറാക്കേണ്ടേ   മക്കള്‍ക്കായ്
എരിയും  നാളം   കൊണ്ടെന്‍റെ
ചോറുതിള്യ്ക്കും  കറിയാവും
കോരിയൊലിച്ച   വിയര്‍പ്പൊപ്പി
ചോറുനിറയ്ക്കും  പാത്രത്തില്‍
 
ഞാനോ സ്കൂളില്‍ ചെന്നിട്ട്
കഥയും പറയും ചോറുണ്ണും
ബെല്ലടി കേട്ടാലുടനെയാ
പാത്രമടയ്ക്കും മതിയാക്കും
എന്നും കൊണ്ടുവരും ബാക്കി
കൊണ്ടു കളയും  ആ ബാക്കി

അന്നൊരുനാള്‍ സ്കൂള്‍ പടിയിങ്കല്‍
 കണ്ടൊരു കാഴ്ച്ച  ഭയാനകമായ്
പാവത്താനാമമ്മാവന്‍
വാരിതിന്നു എച്ചിലുകള്‍
സ്കൂള്‍  മുറ്റത്തെ നനമണ്ണില്‍
വാരിയെറിഞ്ഞോരെച്ചിലുകള്‍
എന്തിനതങ്ങനെ ചെയ്തെന്ന്
ചിന്തിച്ചൂ ഞാന്‍ പിന്നീട്
ഒട്ടിയ വയറും പട്ടിണിയും
കൊണ്ടവരങ്ങിനെയായിപ്പോയ്

ഓര്‍ത്തൂ ഞാനെന്‍ സൌഭാഗ്യം
കളയാറുല്ലൊരു ഭക്ഷണവും
കണ്ണുനിറഞ്ഞു തുളുമ്പിപ്പോയ്
തെറ്റാണന്നം കളയുമ്പോള്‍
പാഴാക്കില്ല  ഞാനിനിയും
ഭക്ഷണമൊട്ടും   കളയില്ല
നിങ്ങളുമന്നം കളയരുതേ
ദുഃഖിക്കും നാം പിന്നീട്.


Saturday, 16 July 2016

കാലചക്രം

                        കാലചക്രം
പുലരുന്നു   പുതിയൊരു   ജീവബിന്ദു
അരിയുന്നു   പൊക്കിള്‍ക്കൊടിബന്ധനം.
മാറുന്നു  പുതിയൊരു   മാനവനായ്
മാതാവിന്‍ മാറിലെ  മുലപ്പാലിനാല്‍.
കരയുന്നു  പുഞ്ചിരി  തൂകിടുന്നു.പിഞ്ചു-
പാദങ്ങളാല്‍ പിച്ചവച്ചിടുന്നു.
ചുണ്ടുകളിറുക്കുന്നു  പിഞ്ചുപല്ലാല്‍
ചുവടുകള്‍ വയ്ക്കുന്നു   കുഞ്ഞുകാലാല്‍
ഓടിക്കളിക്കുന്നു   കൊഞ്ചിടുന്നു
ഓമനയായി  വളര്‍ന്നിടുന്നു .

 കൊഴിയിന്നു പിന്നെയീ  ബാല്യകാലം.
വിടരുന്നു  മനസ്സില്‍  കൌമാരകാലം.
നനയുന്നു  കുഞ്ഞിന്‍ കവിള്‍തടങ്ങള്‍
ഉയരുന്നു   വാക്കുകള്‍ കര്‍മ്മങ്ങളും
തിരിയുന്നു ചിന്തയും  സ്വപ്നങ്ങലും
മാറുന്നു  ശബ്ദവും   ചാപല്യവും.

വേറിട്ടുപോകുന്നു  കൌമാരവും
വന്നിട്ടുചേരുന്നു   യൌവനവും.
സുഖദമാം മധുരമാം  കാലഘട്ടം
ഉയിരെടുക്കുന്നുപിന്നഭിനിവേശം
കൊള്ളേണ്ടതു നാം കൊണ്ടിടേണം
തള്ളേണ്ടതപ്പോള്‍ തള്ളിടേണം.
ദീര്‍ഘമാമീയൊരു  കാലഘട്ടം
കരുതണം മുതിരണം മാറിടേണം.

പൊഴിയുന്നു നല്ലൊരു യൌവനവും
പിടിപെടും പിന്നെയീ വാര്‍ദ്ധക്യവും.
കരിയുന്നു നല്ലൊരു  കാലഘട്ടം
നുണയുന്നു മധുവൂറുമോര്‍മ്മകളും.
വേണ്ടെന്നു വയ്ക്കുന്നു വേണ്ടവരും
വേണ്ടാത്തതൊക്കെയും വന്നു ചേരും.
വേതനമില്ലാത്ത  വൃദ്ധരേയും
വേദനിപ്പിക്കുന്നു വേണ്ടുവോളം.
യാത്ര  ചോദിക്കില്ല   പറയുകില്ല
മറുവാക്കു മിണ്ടാതെ യാത്രയാകും
തിരിയുന്നുപരമമാംകാലചക്രം
മറിയുന്നു   നാളുകള്‍ താളുകളായ് .




Sunday, 10 July 2016

എന്‍റെ പാവയ്ക്കാചെടി



     എന്‍റെ പാവയ്ക്കാചെടി
ഉച്ചയൂണു കഴിഞ്ഞന്നു ഞാന്‍
വിശ്രമിക്കുന്ന നേരം,
പാതിചാരിയ ജാലകം തുറന്നു
ചുടുകാറ്റില്‍ മെല്ലെ.
അറിഞ്ഞു ഞാനന്നാ സത്യം
മനുഷ്യന്‍ മറന്നുപോയൊരാ സത്യം.
വേനല്‍ചൂടിന്‍റെ ചൊടിയില്‍,
വരളുന്നൊരുടലുകളാലെന്‍റെ മതിലില്‍,
പറ്റിപ്പടരുന്ന പാവയ്ക്കാച്ചെടി.

രുചിയോടെ കൊതിയോടെ ഞാനകത്താക്കിയ
സാമ്പാറിലെന്തെന്നു ഞാനറിഞ്ഞു
വിഷമുള്ള പച്ചക്കറികളു പലതുള്ള
പാഷാണമാണെന്‍റെ ഉള്ളിലിന്ന്.
ഈ വിഷക്കായകല്ള്‍ ഭക്ഷിച്ചു നമ്മുടെ
മനസ്സിലും അതിലേറെ വിഷമയമായ്

പരിശുദ്ധമായയീ പച്ചക്കറികളെ
പാഷാണമാക്കിയതാര്?
ഈ വിഷസംസ്കാരം മാറ്റിമറിയ്ക്കാന്‍
കഴിവുള്ള കേമനതാര്?
ഉടനെനിക്കുത്തരം കിട്ടി ഞൊടിയിടയി-
ലതുമെന്‍റെ മുറ്റത്തെ പാവയ്ക്കാച്ചെടി.
പതിയെ ഞാനവിടന്നുണര്‍ന്നു പകര്‍ന്നു
പാവയ്ക്കാച്ചെടിക്കുള്ള വെള്ളം

നട്ടു നനച്ചു വളര്‍ത്തി പിന്നീടു
പച്ചക്കറികളു പലതും.
നടണം നനയ്ക്കണം പാലിക്കണം,
ഇവ നമ്മുടെ നാടിനെ കാത്തുകൊള്ളും
പകരണം പലതുള്ളിവെള്ളമവയ്ക്കായി
വളരട്ടെ... വിളയട്ടെ... പൂവിടട്ടെ....

മിസ്ഡ്കോള്‍



         മിസ്ഡ്കോള്‍
ഉമ്മറത്തുള്ളൊരാ ചാരുകസേരയില്‍-
ചിന്തിച്ചിരുന്നിന്നു ഞാന്‍ മൌനം.
പോയ്മറഞ്ഞുവെന്‍ ജീവിതത്തിന്‍
പരമാംശങ്ങള്‍ വ്യഥകളും.
പോയ്മറഞ്ഞുവെന്‍ മുറ്റത്തുനിന്നും
പന്തലും പന്തവുമിന്നലെയെന്‍
സപ്തതിയ്ക്കായ് വന്ന വിരുന്നുകാരവര്‍.

മുകളില്‍ വിമാനമിരമ്പുന്നു
അതിലെന്‍റെ മകനും മറയുന്നു
അവനെനിക്കേകിയ സമ്മാന-
മെന്നതു ശബ്ദിയ്ക്കുന്നൊരു പെട്ടിക്കൂട്.
അതിനൊരു പേരുണ്ടതു
മൊബൈല്‍ഫോണെന്നത്രെ.
അറിയില്ലിതെന്തെന്നുമെങ്ങനെയെന്നും
എങ്കിലുമതെന്‍ കൈയില്‍ വിഹരിക്കുന്നു

“അച്ഛാ!” എന്‍ പൊന്നുകുഞ്ഞിന്നോമല്‍ ശബ്ദം.
നിറയുന്നു കണ്ണിന്‍ തണ്ണീര്‍തടങ്ങള്‍
അവയൊഴുകുന്നു കവിളിലെ ചുളിവുചാലില്‍.
ഏതോ വിദൂരമാം കോണിലിരിക്കുന്നയെന്‍
പൊന്നുകുഞ്ഞിന്‍റെ മധുരശബ്ദം.
ഓരോ ദിനത്തിലും ഓരോ നിമിഷവും
മടിയിലായ് സൂക്ഷിച്ചു ഞാനതിനെ
കാതോര്‍ത്തിരുന്നുവാ ശബ്ദത്തിനായ്
കണ്ണീര്‍ തുടിച്ചുവാനാദത്തിനായ്.

സന്ധ്യമയങ്ങി സമയവും വൈകി
കൈകാലുകള്‍ മരവിച്ചു തുടങ്ങി.
കണ്ണിലിരുട്ട് കാലില്‍ പെരുപ്പ്
ദേഹമാസകലം വേദനയും.
കണ്ണുകള്‍ മങ്ങി ചുണ്ടുകള്‍ വിങ്ങി
കാതിലായ് ചൂളം മുഴങ്ങി.
ഉണങ്ങി ചുളിഞ്ഞൊരാ ദേഹം വെടിഞ്ഞ്
എന്‍ പരമാത്മാവു യാത്രയായി.

അതുചിലയ്ക്കുന്നു ചിലച്ചുകൊണ്ടിരിക്കുന്നു
മയക്കത്തിലാരോ വിളിച്ചുണര്‍ത്തും പോല്‍
ഉണര്‍ന്നില്ല ഞാനതെടുത്തതുമില്ല
എന്‍ കുഞ്ഞിന്‍ ശബ്ദം കേട്ടതുമില്ല.
ഇതിന്‍ പേരത്രെ മിസ്ഡ്കോള്‍
മരിച്ചാലും മരിക്കാത്ത മിസ്ഡ്കോള്‍.

Saturday, 9 July 2016

വഴിത്തിരിവ്

              വഴിത്തിരിവ്
പടിയിറങ്ങുന്നൊരു   പുതുവര്‍ഷമെന്നോടു
പറയുന്നു  പുതിയൊരു  വര്‍ഷം തരാം.
ഒരു  വര്‍ഷമല്ല ഒരു  ദശാബ്ദം   തരാം
ഒരു  സഹസ്രാബ്ദവും നല്‍കാം.
ഇന്നവസാനിക്കുകില്ല  ജീവിതമ-
തന്ത്യമില്ലാത്തൊരു   ശൃംഗം.
ഇനിയുണ്ട് ജീവിതം ശിഷ്ടം പിന്നെയീ-
വിരഹദുഃഖം  എന്തിനര്‍ത്ഥം?
ഇവിടെ   ഞങ്ങള്‍ക്കുള്ള   നഷ്ടം
അതു  പിന്നെ  ഉടലെടുക്കാത്തതു  കഷ്ടം.

അണയുന്നു  കുട്ടിത്തരങ്ങളും  കളികളും
 അന്ത്യമായ്  വിദ്യാലയത്തിന്‍റെ   നാളുകള്‍
ഓടിക്കളിക്കുന്ന  മുറ്റം,ഓമനപേരിട്ട   പൂങ്കാവനങ്ങള്‍,
ഓര്‍മയായ് മാറുന്നിതെല്ലാം , പൊഴിയുന്നു
മധുരമാം  അനുഭവ  വര്‍ണം.
കാലിടറിവീഴുമ്പോള്‍ കൈപിടിച്ചീടുന്ന
ചങ്ങാതിയെയെനിക്കിഷ്ടം.
കൂടെയിരുത്തി  കുറിക്കാന്‍ പഠിപ്പിച്ച 
ഗുരുനാഥനോടെന്‍റെ   നന്ദി.
കുസൃതിയ്ക്കും വികൃതിയ്ക്കുമെന്നെ
ശകാരിച്ച   മാതാപിതാക്കളാണെല്ലാം.

ഇനിയിവമാറിമറിയുമോയെന്നോര്‍ത്ത്
ഭയമോടെ  പിന്തിരിയുന്നിന്നു  ഞാന്‍.
തിരയുന്നു  പുതിയൊരു  ജീവിതം  നെറികെട്ടു 
തിക്കിതിരക്കുന്നു  പലരും
കള്ളത്തരങ്ങളും  ചതിയും പഠിക്കുന്ന
വികലമാം മലിനമാം  യാത്ര.
മരവിച്ച  മനസ്സുള്ള  മാനവരെല്ലാമി-
തെങ്ങോട്ടു  പോകുന്നു  വേഗം
മരണമാനവസാന ഘട്ടം  മനസ്സും
 മൃതദേഹമാകുന്നു   മൗനം.